പോകുന്ന പോക്കിൽ ഉള്ളത് കൂടി അടിച്ചോണ്ട് പോകുക എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ കരിമണൽ കൊള്ളയ്ക്കായി കെ എംഎംഎൽ പദ്ധതി വിജയൻ്റെ ഇടതു പക്ഷ കൊള്ള സർക്കാർ ഹൈദരാബാദിലെ സ്വകാര്യ കമ്പിനിക്ക് തൂക്കി വിൽക്കാൻ ശ്രമിച്ചെന്ന് വ്യക്തമാകുന്നു. പൊതുമേഖല കമ്പിനികൾ സ്വകാര്യ കമ്പിനികൾക്ക് കൈമാറാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണം ഇടത് എം എൽ എ മാർ നിയമസഭയിൽ ഉയർത്തി ബഹളം കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് കെഎംഎംഎൽ പദ്ധതി സ്വകാര്യ കമ്പിനിക്ക് നൽകാൻ വിജയൻ്റെ കൊള്ള സർക്കാർ നീക്കം നടത്തിയത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ തെളിവു സഹിതം വെളിപ്പെടുത്തിയത്.മിനറൽ കോറിഡോർ എന്ന ബജറ്റാശയത്തെ തെറ്റായി വ്യാഖ്യാനിച്ച് തങ്ങൾ നടത്തിയ തട്ടിപ്പ് മറയ്ക്കാമെന്ന ആഗ്രഹത്തോടെയാണ് വിജയൻ മാഫിയ നിയമസഭയിൽ ആരോപണം ഉന്നയിച്ച് ബഹളം തുടങ്ങിയത്. എന്നാൻ മറുപടി പറഞ്ഞ മുഖ്യമന്തി വിജയൻ മാഫിയ നടത്തിയ തട്ടിപ്പ് കലണ്ടർ കണക്ക് നിരത്തി വെളിപ്പെടുത്തുകയായിരുന്നു. മോണോസൈറ്റ് ക്രാക്കിങ്ങിനാണ് വിജയൻ മാഫിയ ശ്രമം നടത്തിയത്.കെ എം എം എൽൻ്റെ 264 ആം ബോർഡ് യോഗത്തിലാണ് ഗ്ലോബൽ ടെൻഡർ നടത്താൻ വിജയൻസ് മാഫിയ ഭരണകാലത്ത് തീരുമാനമെടുത്തത്.2026 ജനുവരി 20 ന് ഗ്ലോബൽ ടെൻഡർ വിളിച്ച് പരസ്യം പ്രസിദ്ധീകരിച്ചു. മൂന്ന് പേർ പങ്കെടുത്തു.2026 ഫ്രബ്രുവരി 25ന് വിജയൻസ് മാഫിയ സർക്കാർ ടെൻഡർ ഉറപ്പിച്ചു.ഹൈദരാബാദ് കമ്പിനിക്ക് ടെൻഡർ ഉറപ്പിച്ച ശേഷമാണ് വിജയനും മാഫിയ സംഘവും സ്ഥലം വിട്ട് ഇപ്പോൾ പ്രതിപക്ഷത്തിരുന്ന് ജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നത്.
It has been revealed that Vijayan and a gang of robbers tried to sell the Kerala Minerals and Metals project to a Hyderabad company.




















